ചാലക്കുടി: ബാറിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചാലക്കുടി പോട്ട തെക്കേടത്ത് വീട്ടിൽ ജിനീഷ് കുമാർ (37) ആണ് അറസ്റ്റിലായത്. കൊടകര നാടുകുന്ന് സ്വദേശി ചേനത്ത്പറമ്പൻ വീട്ടിൽ ലാലു പോൾ (32) ആണ് ആക്രമിക്കപ്പെട്ടത്. 2025 ജൂലൈ ഒമ്പതിന് ഉച്ചക്ക് 2.30ന് നാടുകുന്ന് ഹർഷവർധന ബാറിലാണ് സംഭവം. പ്രതിയുടെ കൂടെ വന്നയാളോട് ലാലു പോൾ സംസാരിച്ചതിലെ വൈരാഗ്യത്താൽ സോഡാകുപ്പി കൊണ്ട് തലക്കടിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
തുടർന്ന് ചാലക്കുടി പൊലീസ് കേസെടുത്തിരുന്നു. കോടതിയിൽ ഹാജരായതിനെ തുടർന്ന് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്യാൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ചാലക്കുടി, കൊടകര പൊലീസ് സ്റ്റേഷനുകളിൽ അഞ്ച് ക്രിമിനൽക്കേസിലെ പ്രതിയാണ്. ചാലക്കുടി എസ്.ഐമാരായ സിജുമോൻ, കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.