അക്ഷയ്

വയോധികയെ ഇടിച്ച് വാഹനം നിർത്താതെ പോയ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട: എടതിരിഞ്ഞി മരോട്ടിക്കൽ സെന്ററിൽ വയോധികയെ ഇടിച്ച് തെറിപ്പിച്ച് വണ്ടി നിർത്താതെ പോയ കേസിൽ പ്രതി പിടിയിൽ. ചെന്ത്രാപ്പിന്നി പറാപറമ്പത്ത് വീട്ടിൽ അക്ഷയിനെയാണ് (27) കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. എടതിരിഞ്ഞി മരോട്ടിക്കൽ തൈവളപ്പിൽ വീട്ടിൽ തങ്കമണിക്കാണ് (82) ഗുരുതരമായി പരിക്കേറ്റത്.

11ന് രാവിലെ ആയിരുന്നു സംഭവം. ഇരിങ്ങാലക്കുടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതി രാവിലെ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. തങ്കമണി തലയിൽ രക്തം കട്ടപിടിച്ചും വാരിയെല്ലുകൾ ഒടിഞ്ഞും ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.

സി.സി.ടി.വി കാമറകളും മറ്റും പരിശോധിച്ച് ശാസ്ത്രീയ മാർഗങ്ങളിലൂടെയാണ് പൊലീസ് കേസ് തെളിയിച്ചത്. കാട്ടൂർ സി.ഐ ഋഷികേശൻ നായരുടെ നിർദേശപ്രകാരം എസ്.ഐ മണികണ്ഠന്റെ നേതൃത്വത്തിൽ എ.എസ്.ഐ ശ്രീജിത്ത്, ഉദ്യോഗസ്ഥരായ ധനേഷ് ഷമീർ എന്നിവരാണ് അന്വേഷണം നടത്തിയത്.

Tags:    
News Summary - Suspect arrested after escaping from hitting elderly woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.