ഭാര്യയോട് 70 ലക്ഷം രൂപ ആവശ്യപ്പെട്ട ഹരജി കുടുംബ കോടതി തള്ളി

ഇരിങ്ങാലക്കുട: ഭർത്താവിന്റെ മാനസിക, ശാരീരിക പീഡനത്തെ തുടർന്ന് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അനുവദിച്ച് ഇരിങ്ങാലക്കുട കുടുംബ കോടതി ഉത്തരവായി.

ഇരിങ്ങാലക്കുട സ്വദേശിനി നൽകിയ ഹരജിയിൽ ഭർത്താവ് സത്യങ്ങൾ മറച്ചാണ് വിവാഹം കഴിച്ചതെന്നും പിഎച്ച്.ഡി ബിരുദമുണ്ടെന്ന് കള്ളം പറഞ്ഞെന്നും അസുഖ വിവരം മറച്ചുവെച്ചെന്നും പറയുന്നു. യുവതി വിവാഹമോചന ഹരജി ഫയൽ ചെയ്തതിനെ തുടർന്ന് ഭർത്താവായ പുത്തൻചിറ സ്വദേശി ഡോ. ജെയ്സൺ ഭാര്യയിൽനിന്ന് 70 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ചിരുന്നു. ഇരുകക്ഷികളുടേയും വാദം കേട്ടശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ഭാര്യക്ക് വിവാഹമോചനം അനുവദിക്കുകയും ഭർത്താവിന്‍റെ ഹരജി തള്ളുകയും ചെയ്തു.

Tags:    
News Summary - Petition demanding Rs 70 lakh from wife rejected by family court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.