കാലില്‍ പഴുപ്പ് കയറി പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധികനായ സുബ്രഹ്മണ്യനെ മന്ത്രി ആർ. ബിന്ദുവിെൻറ നേതൃത്വത്തില്‍ ആരംഭിച്ച കോവിഡ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

കാലില്‍ പുഴുവരിച്ച നിലയിൽ വയോധികൻ; തുണയായി എം.എല്‍.എ ഹെൽപ് ലൈന്‍

ഇരിങ്ങാലക്കുട: അപകടം പറ്റി കാലില്‍ പഴുപ്പ് കയറി അനാഥനായി കിടന്നയാള്‍ക്ക് തുണയായി 'എം.എല്‍.എ ഹെല്‍പ് ലൈന്‍' പ്രവർത്തകർ. അപകടം പറ്റി രണ്ടാഴ്ചയായി കാലില്‍ പഴുപ്പ് കയറി പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധികൻ നടവരമ്പ് സ്വദേശി സുബ്രഹ്‌മണ്യനാണ് മന്ത്രി ആർ. ബിന്ദുവിെൻറ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍പ് ലൈന്‍ തുണയായത്.

ഇരിങ്ങാലക്കുട കച്ചേരി വളപ്പിന് പിറകിലായി കാടുപിടിച്ച് കിടക്കുന്ന പഴയ മുകുന്ദപുരം താലൂക്ക് ഓഫിസിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. പ്രദേശത്തെ ഒരു വ്യക്തിയാണ് ഇയാള്‍ക്ക് വേണ്ട ഭക്ഷണം എത്തിച്ചിരുന്നത്. എന്നാല്‍, കാലിലെ വ്രണം വ്യാപിക്കുകയും പഴുക്കുകയും ചെയ്തതോടെ ഇദ്ദേഹം തന്നെയാണ് ഹെല്‍പ് ലൈനില്‍ അറിയിച്ചത്.

ആര്‍.എല്‍. ശ്രീലാല്‍, പിേൻറാ ചിറ്റിലപ്പിള്ളി, സായൂജ് എന്നിവര്‍ ചേര്‍ന്ന് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും അവിടെനിന്ന് വിദഗ്ധ ചികിത്സക്ക് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. 

Tags:    
News Summary - mla help desk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.