മതിലകത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന
മതിലകം: പഞ്ചായത്തിന്റെയും കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹെൽത്തി കേരള ഇൻസ്പെക്ഷന്റെ ഭാഗമായി മതിലകം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ശുചിത്വം, പകർച്ചവ്യാധി പ്രതിരോധം, പ്ലാസ്റ്റിക് ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട പരിശോധന നടത്തി.
ഹോട്ടലുകൾ, ചായക്കടകൾ, ബേക്കറികൾ, കൂൾബാറുകൾ, പലചരക്കുകടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ശുചിത്വം, മാലിന്യ സംസ്കരണ അപാകത, പുകവലി, പ്ലാസ്റ്റിക് ഉപയോഗം, ലൈസൻസ് നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടി സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.
പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും തുടർച്ചയായി പരിശോധന നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി രാംദാസും കുളിമുട്ടം മെഡിക്കൽ ഓഫിസർ മൻജിത്ത് കൃഷ്ണനും അറിയിച്ചു. മതിലകം ഹെൽത്ത് ഇൻസ്പെക്ടർ ഹരിക്കുട്ടൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സണ്ണി, അഭിജാത്, പഞ്ചായത്ത് ജീവനക്കാരായ ജിഷ, സജീവൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.