ദേശീയ ദുഃഖാചരണം മാനിക്കാതെ വനംവകുപ്പിെൻറ കായികമേള

തൃശൂർ: സംയുക്ത സേനാ മേധാവി അടക്കമുള്ളവരുടെ ജീവനെടുത്ത ഹെലികോപ്ടർ ദുരന്തത്തിൽ രാജ്യം ദേശീയ ദുഃഖാചരണം നടത്തവെ അത് മാനിക്കാതെ തൃശൂരിൽ വനംവകുപ്പിെൻറ മധ്യമേഖല കായിക മേള സംഘടിപ്പിച്ചത് വിവാദമാകുന്നു. തൃശൂർ ജില്ലയുൾപ്പെടുന്ന മലയാറ്റൂർ റേഞ്ച് വരെയുള്ളതാണ് മധ്യമേഖല. തൃശൂർ ഗവ. എൻജിനീയറിങ് കോളജ്, അക്വാട്ടിക് കോംപ്ലക്സ്, കുരിയച്ചിറ സ്പോർട്സ് സെൻറർ, പറവട്ടാനി ഫോറസ്റ്റ് കോംപ്ലക്സ് എന്നിവിടങ്ങളായിരുന്നു മത്സരങ്ങൾ.

ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച ഏക മലയാളി തൃശൂർ സ്വദേശിയായിട്ടും ദേശീയ ദുഃഖാചരണത്തെ കാറ്റിൽപ്പറത്തിയായിരുന്നു പരിപാടികൾ നടത്തിയത്. മേള തുടങ്ങുന്നതിന് മുമ്പുതന്നെ ജീവനക്കാർക്കിടയിൽ ദിവസം മാറ്റിവെക്കുന്നത് സംബന്ധിച്ച് അഭിപ്രായമുയർന്നുവെങ്കിലും ഒരു വിഭാഗം മാറ്റിവെക്കാനാവില്ലെന്ന നിലപാടിലായിരുന്നു. ഇതേതുടർന്ന് മത്സരിക്കാൻ തീരുമാനിച്ചിരുന്ന പലരും പങ്കെടുത്തില്ലെന്നും പറയുന്നു.


Tags:    
News Summary - Forest Department without regard to national mourning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.