'നെൽകൃഷി നശിച്ചവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണം'
അരിമ്പൂർ: നെൽകൃഷി നശിച്ച കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പാടശേഖരങ്ങളല്ലാത്ത കൃഷിയിടങ്ങളിലും മോട്ടോർ പമ്പിങ് സബ്സിഡി അനുവദിക്കണമെന്നും കേരള കർഷകസംഘം മണലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
കർഷകസംഘം ജില്ല ട്രഷറർ എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.പി. ആലി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.വി. ഹരിദാസൻ, കർഷകസംഘം ഏരിയ സെക്രട്ടറി വി.എൻ. സുർജിത്, കെ.ആർ. ബാബുരാജ്, ശ്രീകുമാർ വാക, കെ. രാഗേഷ്, ലതി വേണുഗോപാൽ, എ.കെ. ഹുസൈൻ, ജിയോ ഫോക്സ് എന്നിവർ സംസാരിച്ചു.
13 മേഖല കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 26 മികച്ച കർഷകരെയും ആദരിച്ചു. സെമിനാർ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.വി. സജു ഉദ്ഘാടനം ചെയ്തു.
സംയോജിത കൃഷിയും കർഷകരും എന്ന വിഷയത്തെക്കുറിച്ച് സംയോജിത കൃഷി ജില്ല കൺവീനർ ഡോ. സി.കെ. സിൽവൻ ക്ലാസെടുത്തു. ഭാരവാഹികൾ: കെ.പി. ആലി (പ്രസി.), വി.എൻ. സുർജിത്ത് (സെക്ര.), ശ്രീകുമാർ വാക (ട്രഷ.).
കാണണം, കർഷകന്റെ കണ്ണീര് കാണണം
ചേർപ്പ്: നെൽകർഷകർക്ക് സർക്കാർ നൽകുന്ന റോയൽറ്റി തുക വർധിപ്പിക്കണമെന്ന് കർഷക സംഘം ചേർപ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സർക്കാർ ഇപ്പോൾ നൽകുന്നത് ഹെക്ടറിന് 3000 രൂപയാണ്. റോയൽറ്റി നൽകുന്ന സർക്കാർ നടപടി അഭിനന്ദനീയമാണെന്ന് സമ്മേളനം പ്രമേയത്തിൽ പറഞ്ഞു. സമ്മേളനം സംസ്ഥാന സെക്രട്ടറി വൽസൻ പനോളി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.