പഞ്ചവടി ബീച്ചിൽ കൂൾബാർ തകർത്ത കേസിൽ ഒരാൾ പിടിയിൽ

ചാവക്കാട്: പഞ്ചവടി ബീച്ചിൽ കൂൾബാർ തകർത്ത് സാധനങ്ങൾ കടലിലെറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. എടക്കഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ നസീറിനെയാണ് (30) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 18ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് പഞ്ചവടി സ്വദേശി റിഷാദിെൻറ ഉടമസ്ഥതയിലുള്ള ബീച്ച് ഫോർട്ട് കൂൾബാറിന് നേരെയാണ് ആക്രമണമുണ്ടായത്.

ആറായിരത്തോളം രൂപയും കവർന്നു. സംഭവത്തിന് രണ്ടു ദിവസം മുമ്പാണ് റിഷാദ് സ്ഥാപനം ആരംഭിച്ചത്. കടയുടമയുമായി പ്രതികൾക്കുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

ചാവക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ്, പി.സി. സുനിൽ, എ.എസ്.ഐമാരായ ബിന്ദുരാജ്, ബാബു, സീനിയർ സി.പി.ഒമാരായ പ്രജീഷ്, ജിജി, സി.പി.ഒമാരായ എസ്. ശരത്ത്, കെ. ആശിഷ്, ജിഫിൻ, വിഷ്ണു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.