എറിയാട്: വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു. അറപ്പപ്പുറം റോഡിൽ ഖാദിരിയ പള്ളിക്ക് സമീപം റിട്ട. അധ്യാപകൻ പടിഞ്ഞാറെവീട്ടിൽ പി.എം. സിദ്ദീഖിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സിദ്ദീഖിന്റെ ഭാര്യ സൈദാബിയുടെ 18 ഗ്രാം തൂക്കമുള്ള മാലയാണ് നഷ്ടമായത്.
മാല നഷ്ടപ്പെട്ടതറിഞ്ഞ് ഇവർ ഉണർന്ന് ബഹളം വെച്ചതോടെ ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഉണർന്നെങ്കിലും ഇതിനിടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. അടുക്കള ഭാഗത്തെ ചെറു ജനാലയും തകർത്ത നിലയിലാണ്. സമീപപ്രദേശത്തെ വടക്കേവീട്ടിൽ ഷറാഫ്, കൊല്ലിയിൽ അബ്ദുൽ സലാം എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.