representational image
പെരുമ്പിലാവ്: ഒറ്റപ്പിലാവിൽ രണ്ട് വീടുകളിൽ മോഷണശ്രമം. വാതിൽ കുത്തിത്തുറക്കാനുള്ള ശ്രമത്തിനിടെ ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതോടെ മോഷ്ടാവ് രക്ഷപ്പെട്ടതാകുമെന്ന് കരുതുന്നു. ഒറ്റപ്പിലാവ് ആലിൻചുവട്ടിൽ താമസിക്കുന്ന മേലേതിൽ ഷിഹാബിന്റെയും സഹോദരന്റെയും വീടുകളിലാണ് മോഷണശ്രമം ഉണ്ടായത്. ബുധനാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ഷിഹാബിന്റെ ഭാര്യ നഫീസ ലൈറ്റിട്ടതോടെ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് 4.30ന് ഷിഹാബ് അടുക്കള വാതിൽ തുറന്നപ്പോഴാണ് ഗ്രില്ല് തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പിക്കാസ് ഉപയോഗിച്ച് വാതിൽ തുറക്കാനുള്ള ശ്രമം നടന്നതായി കണ്ടു. തൊട്ടടുത്ത് താമസിക്കുന്ന ഷിഹാബിന്റെ സഹോദരന്റെ വീട്ടിലും സമാനരീതിയിൽ മോഷണശ്രമം ഉണ്ടായിട്ടുണ്ട്. കുന്നംകുളം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.