മാള: കിഴക്കെ അങ്ങാടി മാമ്പിള്ളി റോഡിൽ വയോധികയുടെ സ്വർണ മാല പൊട്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തലശ്ശേരി കടപ്പുറം ചാലിൽ വീട്ടിൽ ഫാസിൽ (33) ആണ് പിടിയിലായത്.
റോഡിലൂടെ നടന്നു പോകുമ്പോൾ സ്കൂട്ടറിൽ പുറകിലൂടെയെത്തി മാല വലിച്ചു പൊട്ടിക്കുകയായിരുന്നു. അതിക്രമത്തിൽ സ്ത്രീക്ക് വീണു പരിക്കേറ്റിരുന്നു. കോഴിക്കോട്, തളിപ്പറമ്പ്, കണ്ണൂർ, തൃശൂർ വെസ്റ്റ്, ഈസ്റ്റ്, വലപ്പാട്, ചേർത്തല, പുത്തൻകുരിശ്ശ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
തൃശൂരിൽനിന്ന് തലേദിവസം മോഷ്ടിച്ച ബൈക്കിലാണ് ഇയാൾ മാളയിൽ എത്തിയത്. ഈ സമയം മറ്റൊരു മോഷണക്കേസിൽ പെരുമ്പാവൂരിൽ ഇയാളെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.
കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.
ആലുവയിൽ വിറ്റ മോഷണ മുതലുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മാള എസ്.എച്ച്. സോണി മത്തായിയുടെ നേതൃത്തിൽ എസ്.ഐ. ജോജി അല്ലേശു, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, കെ. നവാസ്, കെ.എസ്. ഉമേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.