മറ്റൊരാളുടെ റബർ മരങ്ങൾ കാട്ടി പണം തട്ടിയയാൾ പിടിയിൽ എരുമപ്പെട്ടി: മറ്റൊരാളുടെ തോട്ടത്തിലെ റബർ മരങ്ങൾ തന്‍റേതാണെന്ന് പറഞ്ഞ് വിൽപന നടത്തി പണം തട്ടിയ കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറക്കാട് പള്ളിമേപ്പുറം പുഴങ്കരഇല്ലത്ത് വീട്ടിൽ ഉമ്മറിനെയാണ് (52) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥലത്തിന്‍റെ വ്യാജ ഉടമസ്ഥത രേഖ കാട്ടിയാണ് ഷൊർണൂർ കുന്നത്ത് വീട്ടിൽ രാജേഷുമായി ഇയാൾ വിൽപന കരാർ ഉണ്ടാക്കിയത്. നാല് ഏക്കറിലെ റബർ ഉൾപ്പെടെ മരങ്ങൾക്ക് അഞ്ച് ലക്ഷം രൂപയാണ് വിലയിട്ടത്. ഇതിൽ 3.25 ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റി. മരങ്ങൾ മുറിക്കാൻ എത്തിയപ്പേഴാണ് സ്ഥലവും മരങ്ങളും മറ്റൊരാളുടെതാണെന്ന് ബോധ്യപ്പെട്ടത്. രാജേഷ് കോടതിയിൽ നൽകിയ പരാതിയെതുടർന്നാണ് ഉമ്മറിനെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. TCT ERMPT 2 പടം : വഞ്ചനക്കുറ്റത്തിന് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഉമ്മർ (52)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.