തൃശൂർ: ലൈറ്റ് സെറ്റുകൾ തകരാറിലായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ ശോഭ കിഡ്സ് കെമ്പ് മാനേജിങ് പാർട്ണർ പി.എ. നൗഷാദ് ഫയൽ ചെയ്ത ഹർജിയിൽ കൊച്ചിയിലെ ആഷാ ലെവിൻ ലൈറ്റിങ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്‍റെ വിധി. 73,850.47 രൂപ നൽകിയാണ് ലൈറ്റുകൾ വാങ്ങിയത്. ലൈറ്റുകൾക്ക് അഞ്ച് വർഷം വാറണ്ടി നൽകിയിരുന്നു. സ്ഥാപനം തന്നെയാണ് ലൈറ്റുകൾ ഘടിപ്പിച്ചത്. ലൈറ്റ് ഓൺ ചെയ്ത് കുറച്ച് കഴിയുമ്പോൾ പുകഞ്ഞ് പൊട്ടിത്തെറിക്കുന്ന അവസ്ഥയായിരുന്നു. ഏത് സമയത്തും സുരക്ഷാ പ്രശ്നം ഉണ്ടാകാമായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കമീഷൻ നിയോഗിച്ച വിദഗ്ധൻ പരിശോധിച്ച് റിപ്പോർട്ടിൽ തകരാറുകൾ സ്ഥിരീകരിച്ചിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡന്‍റ് സി.ടി. സാബു, മെംബർമാരായ ഡോ. കെ. രാധാകൃഷ്ണൻ നായർ, എസ്. ശ്രീജ എന്നിവരടങ്ങിയ കമീഷൻ തകരാറുള്ള സാധനങ്ങൾ മാറ്റി ഗുണനിലവാരമുള്ള പകരം സാധനങ്ങൾ നൽകാനും ചെലവിലേക്ക് 5000 രൂപ നൽകാനും വിധിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.