ഭൂമി ഇടപാട്: വാദ്രയെ വീണ്ടും ചോദ്യംചെയ്തു

ന്യൂഡൽഹി: വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ തുടർച്ചയായി രണ്ടാം ദിനവും ആദായ നികുതി വകുപ്പ് (ഐ.ടി) ചോദ്യംചെയ്തു. ആദായ നികുതി വകുപ്പി‍ൻെറ ചണ്ഡിഗഢ് യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച ഡൽഹി സുഖ്ദേവ് വിഹാർ ഏരിയയിലെ അദ്ദേഹത്തി‍ൻെറ ഓഫിസിലെത്തി ചോദ്യംചെയ്തത്. വൈകീട്ട് മൂന്നിനെത്തിയ സംഘം നാലു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം ആറു മണിയോടെയാണ് തിരികെ പോയത്. രാജസ്ഥാനിലെ അതിർത്തി നഗരമായ ബികാനീറിൽ വാദ്രയുമായി ബന്ധമുള്ള കമ്പനി ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് 2015ൽ എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ചൊവ്വാഴ്ച അദ്ദേഹത്തിൽനിന്ന് മൊഴി രേഖപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യു.കെയിൽ ബിനാമി സ്വത്ത് ഇടപാടുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും െഎ.ടി ഉദ്യോഗസ്ഥർ വാദ്രയെ ചോദ്യംചെയ്തിരുന്നു. അതേസമയം, താൻ നിരപരാധിയാണെന്ന വാദം ചൊവ്വാഴ്ചയും അദ്ദേഹം ആവർത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.