ഹൈമാസ്റ്റ് ഇടപാടിൽ വെളിവാകുന്നത് സി.പി.എമ്മിൻെറ കാപട്യം -ഡി.സി.സി പ്രസിഡൻറ് തൃശൂർ: സി.പി.എമ്മിൻെറ പൊതുമേഖല സംരക്ഷണ നിലപാടിലെ കാപട്യമാണ് കോർപറേഷനിൽ ഹൈമാസ്റ്റ് ഇടപാടിൽ വെളിവാകുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസൻെറ്. ബി.ജെ.പിയെ കൂട്ടുപിടിച്ച സി.പി.എമ്മിൻെറ പൊതുമേഖല വിരുദ്ധ നിലപാട് ജനം തിരിച്ചറിഞ്ഞെന്നും സി.പി.എം-ബി.ജെ.പി പങ്കാളിത്ത ഭരണമാണ് കോർപറേഷനിൽ നടമാടുന്നതെന്നും ഡി.സി.സി പ്രസിഡൻറ് ആരോപിച്ചു. തൃശൂർ കോർപറേഷൻ എൽ.ഡി.എഫ് ഭരണസമിതിയുടെ അഴിമതി ഭരണത്തിനെതിരെ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കാൻ സെപ്റ്റംബർ ഏഴിന് ഡി.സി.സിയിൽ കോൺഗ്രസ് കൗൺസിലർമാരുടെ പാർലിമൻെററി ബോർഡ് യോഗം കൂടുവാൻ തീരുമാനിച്ചതായി ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസൻെറ് പറഞ്ഞു. കാരുണ്യ ദീപവും വസ്ത്രവിതരണവും എരുമപ്പെട്ടി: സമസ്ത ചാരിറ്റബിൾ ട്രസ്റ്റ് വിധവകൾക്കും അഗതികൾക്കുമായി മങ്ങാട് സംഘടിപ്പിച്ച കാരുണ്യ ദീപം പദ്ധതിയും പുതുവസ്ത്രവിതരണവും എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. സമസ്ത ജനറൽ കൺവീനർ എം.ഡി. രാജീവ്, കൃഷ്ണദാസ് തമ്പാൻ, കെ.എസ്. സേതുനാരായണൻ, പി.ഒ. റോസ, എം.സി. കാർത്യായനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.