അപ്രതീക്ഷിത സന്തോഷം -സി.എസ്. ജയദേവ്

തൃശൂർ: സിവിൽ സർവിസിൽ അഞ്ചാം റാങ്ക് നേടിയ അപ്രതീക്ഷിത വിജയത്തിൻെറ സന്തോഷത്തിലാണ് സി.എസ്. ജയദേവ്. തൃശൂർ കുറ്റുമുക്ക് വെങ്ങാനെല്ലൂർ വാര്യത്തെ സതീശൻ-റോഷ്നി ദമ്പതികളുടെ ഏക മകനാണ്. വർഷങ്ങളായി കുടുംബസമേതം ബംഗളൂരുവിലാണ് താമസം. സിവിൽ സർവിസ് ജയദേവിൻെറ സ്വപ്നമായിരുന്നു. അതിനുള്ള യത്നത്തിലുമായിരുന്നു. വായനയും ക്വിസുമാണ് പ്രധാന ഇഷ്ടങ്ങൾ. രാജ്യാന്തര ക്വിസ് മത്സരത്തിൽ ഉൾപ്പെടെ ജയദേവ് പങ്കെടുത്തിട്ടുണ്ട്. രണ്ടാമത്തെ ശ്രമത്തിലാണ് ആദ്യ നൂറിലെ പത്ത് മലയാളികളിൽ ഉൾപ്പെട്ട് വിജയം നേടുന്നത്. രണ്ടാം ക്ലാസ് വരെ തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലും പിന്നീട് ബംഗളൂരുവിലുമായിരുന്നു വിദ്യാഭ്യാസം. ആദ്യ നൂറിൽ തീർച്ചയെന്ന് പരിശീലനം നൽകിയ അധ്യാപകർ പറഞ്ഞിരുെന്നങ്കിലും അത്ര പ്രതീക്ഷയർപ്പിച്ചിരുന്നില്ല. പക്ഷേ, അഞ്ചാം റാങ്ക് നേട്ടം അപ്രതീക്ഷിതമായിരുന്നുവെന്ന് ജയദേവിൻെറ പിതാവ് സതീശൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.