പെരുന്തേനരുവിയുടെ റാമ്പിൽ കിടന്ന തടികൾ വിറകിനായി കീറിയെടുത്തിരിക്കുന്നു.

പെരുന്തേനരുവിയിൽ ഒഴുകിയെത്തിയ തടികൾ കടത്തി;അന്വേഷണം തുടങ്ങി

റാന്നി: പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു സമീപത്തെ റാംമ്പില്‍ പ്രളയത്തിൽ ഒഴുകിയെത്തിയ തടികള്‍ വിറകിനായി കടത്തിയെന്നാരോപണം. സംഭവത്തില്‍ വനപാലകര്‍ അന്വേഷണം ആരംഭിച്ചു. പുതിയതായി വെള്ളച്ചാട്ടത്തിനു സമീപം നിര്‍മ്മിച്ച ഇരുമ്പു പാലത്തില്‍ കഴിഞ്ഞ പ്രളയത്തില്‍ ഒഴുകിയെത്തിയ തടികള്‍ അടിഞ്ഞുകൂടിയിരുന്നു.

ജില്ലാ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ തടികള്‍ പാലത്തില്‍ നിന്നും മാറ്റിയിട്ടിരുന്നു. ഈ തടികളാണ് വിറകിനായി കീറിയെടുത്തു മാറ്റിയത്.  തേക്ക്, മണിമരുതി, ചീനി തുടങ്ങിയ തടികളാണ് ഒഴുകിയെത്തിയത്. തേക്ക് തടി വെട്ടിയെടുത്ത പൂളുകള്‍ വനപാലകര്‍ കണ്ടെത്തിയിട്ടുണ്ട്.  കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം ആരംഭിച്ചതായും തേക്ക് അടക്കമുള്ള തടികള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പറഞ്ഞു. 


Tags:    
News Summary - Timber smuggled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.