കിഫ്ബി പദ്ധതികളിലൂടെ റാന്നി മണ്ഡലത്തിൽ നടപ്പായത് അതിരുകൾ ഇല്ലാത്ത വികസന പദ്ധതികൾ. 578 കോടിയിലേറെ രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പായതെന്ന് രാജു എബ്രഹാം എം.എൽ.എ പറഞ്ഞു. ശബരിമലയിലെ പദ്ധതികൾ ഉൾപ്പെടെയാണ് ഇത്രയും തുക.
റാന്നി വലിയ പാലം 26 കോടി, മാത്തുംചാൽ - മുക്കൂട്ടുതറ റോഡ് 43.7 കോടി, വടശ്ശേരിക്കര പാലം 15 കോടി എന്നിങ്ങനെ തുക ലഭിച്ചിട്ടുണ്ട്. ബാസ്റ്റോ റോഡ് 2.85 ലക്ഷം, ജേക്കബ്സ് റോഡ് 34 കോടി, തെള്ളിയൂർ വലിയകാവ് 60 കോടി, ചെറുകോൽപ്പുഴ - മണിയാർ 60 കോടി, വാലാങ്കര - അയിരൂർ റോഡ് 19.50 കോടി, എഴുമറ്റൂർ - കുളത്തകം വായ്പൂര് ബസ് സ്റ്റാൻഡ് 5 കോടി. , ചെറുകോൽപ്പുഴ - പുളിമുക്ക് - ജണ്ടായിക്കൽ- മടത്തുംമൂഴി - മാമ്പാറ മണിയാർ 60 കോടി, തെള്ളിയൂർ - ചുഴന - ഇരുമ്പുകുഴി - കുമ്പളന്താനം മേനാതോട്ടം ചെട്ടിമുക്ക് - വലിയകാവ് 60 കോടി, കൂനംകര -തോണിക്കടവ് റോഡ് 90. 8 ലക്ഷം എന്നിങ്ങനെയാണ് റോഡ് വികസനത്തിന് അനുവദിച്ച തുകകൾ.
ഇതുകൂടാതെ മണ്ഡലത്തിലെ നിരവധി വൈദ്യുതി പദ്ധതികള്‍ക്കാണ് കിഫ്ബിയുടെ ഫണ്ട് ഊര്‍ജം പകരുന്നത്. റാന്നി കോർട്ട് കോംപ്ലക്സ് 30 കോടി, റാന്നി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം 30 കോടി, ശബരിമല മാസ്റ്റർ പ്ലാൻ 145 കോടി, റാന്നി പാർക്കിങ് ഗ്രൗണ്ട് 5.00 കോടി, അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡ് 18.50 കോടി എന്നിങ്ങനെയാണ് റാന്നി മണ്ഡലത്തിൽ തുക അനുവദിച്ചിരിക്കുന്നത്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.