റാന്നി: വൈക്കം സ്കൂളിെൻറ നല്ലൊരു പങ്ക് സ്ഥലം റോഡ് നിർമാണത്തിന് ഏറ്റെടുത്തതിന് പിന്നാലെ അശാസ്ത്രീയ കലുങ്കു നിർമാണം സ്കൂളിെൻറ ഭാവിയെ ബാധിക്കുന്നു. റോഡ് വികസനത്തെ തുടർന്ന് കുറഞ്ഞ പോയ മുറ്റം ഇപ്പോൾ ചളിക്കുളമായി . പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വൈക്കം കുത്തുകല്ലുങ്കല്‍ പടിയിലെ കലുങ്ക് നിർമാണത്തിലാണ് നാട്ടുകാര്‍ അപാകത ആരോപിക്കുന്നത്. വൈക്കം ഗവ.എല്‍.പി സ്കൂൾ കെട്ടിടങ്ങളുടെ മധ്യത്തിലൂടെയാണ് പഴയ കലുങ്ക് സ്ഥാപിച്ചിരുന്നത്.
നിലവിലെ രണ്ടു കലുങ്കുകള്‍ അടയ്ക്കുകയും സ്കൂളിെൻറ രണ്ടു കെട്ടിടങ്ങളുടെ ഇടയിലൂടെ പുതിയ വലിയ കലുങ്ക് സ്ഥാപിക്കുകയും ചെയ്തതോടെ മഴക്കാലത്ത് കുത്തൊഴുക്കുണ്ടായി ചളി വെള്ളം സ്കൂള്‍ മുറ്റത്ത് കെട്ടി നിൽക്കുന്നു. മഴക്കാലത്ത് വെള്ളം സ്കൂളിെൻറ മുറ്റത്തേക്ക് കൂടുതലായെത്തുന്നത് കുട്ടികളിൽ ഭീതിയും വരുത്തുന്നു. മഴവെള്ളപ്പാച്ചിലിൽ വെള്ളം സ്കൂളിൽ കയറി നാശനഷ്ടത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതിനു പുറമെ വെള്ളം ഒഴുകിയെത്തി സ്കൂളിന് പിന്നിലുള്ള ഓടയില്ലാത്ത തിരുവാഭരണ പാത തകരുന്നതിനും കാരണമാവുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.സ്കൂളിന് സമീപമുള്ള പത്തടിയോളം വീതിയുള്ള കലുങ്ക് കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു. വാര്‍ഡിെൻറ അതിര്‍ത്തി തോടാണിത്.
ഈ കലുങ്കുകള്‍ അടച്ചതോടെ പുതിയ കലുങ്കിലേയ്ക്കെത്തുന്ന വെള്ളം റോഡിലേയ്ക്കാണെത്തുക. തിരുവാഭരണ പാത എത്തിച്ചേരുന്ന ബ്ലോക്കുപടിയിലെ കോഴഞ്ചേരി-റാന്നി റോഡിെൻറ ഭാഗം ഉയര്‍ത്തിയിരിക്കുകയാണ്.ഈ വെള്ളം ഒഴുകിപ്പോവാന്‍ സ്ഥലമില്ലാതെ തിരുവാഭരണ പാതയില്‍ കെട്ടിക്കിടക്കുന്നതോടെ ഇതുവഴി സഞ്ചാരം അസാധ്യമാകും. സ്കൂളിെൻറ മുറ്റം മുഴുവന്‍ അപഹരിച്ചാണ് പുതിയ റോഡിെൻറ നിർമാണം നടക്കുന്നത്. മധ്യത്തിലൂടെ പുതിയതായി രൂപം കൊണ്ട തോടുകൂടിയായപ്പോള് റാന്നി വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഗവ.സ്കൂളിെൻറ ഖ്യാതി സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്നതായി. പരാതികളുടെ അടിസ്ഥാനത്തില്‍ കെ.എസ്.ടി.പി,പൊതുമരാമത്ത്,റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.എന്നാല്‍, തുടര്‍ നടപടികളൊന്നും ആയില്ല .നവംബറില്‍ സ്കൂള്‍ തുറക്കുന്നതിനു മുമ്പ് സ്കൂള്‍ മുറ്റത്തെ ചളി നീക്കി പൂർവസ്ഥിതിയിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്കൂളിന് സമീപമുള്ള കൊടുംവളവ് അളന്ന് കല്ലിട്ടിട്ടും നിവർക്കാൻ കരാറുകാർ തയാറാകുന്നില്ലന്ന് കാണിച്ച് നാട്ടുകാർ കെ.എസ്.ടി.പി ക്ക് പരാതി നൽകി. വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് സ്കൂളിെൻറ മുൻവശത്തേക്ക് വീണ് അപകടത്തിന് സാധ്യതയുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.