പള്ളിക്കമുരുപ്പേൽ ഉപേക്ഷിച്ച പശുവിനെയും കിടാരിയേയും ശബരി ധ്യാൻ പ്രവർത്തകർ ഏറ്റെടുക്കുന്നു
റാന്നി: ഉടമ ഉപേക്ഷിച്ച പശുവിനെയും കിടാരിയേയും ശബരി ധ്യാൻ ഗോശാല പ്രവർത്തകർ ഏറ്റെടുത്തു. പശുവും, കിടാരിയും ഉപേക്ഷിച്ചനിലയിൽ കഴിയുന്നതായി പരാതിയെ തുടർന്നാണ് വടശ്ശേരിക്കര കുമ്പനോലിൽ പ്രവർത്തിക്കുന്ന ഗോശാല പ്രവർത്തകർ ഏറ്റെടുത്തത്.
വിലകൊടുത്ത് വാങ്ങിയ പശുവിന് പാൽ കുറവായതിന് വടശ്ശേരിക്കര പള്ളിക്കമുരുപ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഉടമ ഉപേക്ഷിച്ചനിലയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. തീറ്റയും വെള്ളവുമില്ലാതെ പശുവും കിടാവും അവശനിലയിലായപ്പോൾ നാട്ടുകാർ ഗോശാലയിൽ വിവരം അറിയിച്ചു. ഗോശാല ഡയറക്ടർ അനിൽകുമാർ, റാന്നി പഞ്ചായത്ത് അംഗം എ.എസ്. വിനോദ്, ജീ. രജീഷ്, ഹരികൃഷ്ണൻ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പശുവിനെ ഗോശാലയിലേക്ക് മാറ്റിയത്.
ഒരുമാസം മുമ്പാണ് പള്ളിക്കമുരുപ്പ് സ്വദേശി വാസുക്കുട്ടി പുതുശ്ശേരിമല സ്വദേശി രാജന് തെൻറ കടിഞ്ഞൂൽ പ്രസവിച്ച പശുവിനെയും കിടാവിനെയും വിറ്റത്. എന്നാൽ, വേണ്ടത്ര പാൽ ലഭിക്കാതിരുന്നതിനാൽ പശുവിനെ രാജൻ പള്ളിക്കമുരുപ്പിൽ എത്തിച്ചെങ്കിലും ഉടമ പശുവിനെ തിരികെവാങ്ങാൻ തയാറായില്ല. ഇത് സംബന്ധിച്ച് റാന്നി പൊലീസിൽ പരാതിയും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.