പന്തളം: വീടും പരിസരവും വൃത്തിയാക്കിയതിെൻറ കൂലിയുടെ ബാക്കിക്കായുള്ള തർക്കത്തിൽ വയോധികയെ കൈയേറ്റം ചെയ്തതിന് ഒരാൾ അറസ്റ്റിൽ. കുളനട ഉള്ളന്നൂർ കൃഷ്ണവിലാസത്തിൽ ദേവരാജനെയാണ് (52) പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.
പന്തളം സ്വദേശിനി 65 കാരിയായ വൃദ്ധയുടെ വീടിെൻറ പരിസരം വൃത്തിയാക്കുന്നതിനു ദേവരാജൻ മൂന്നുദിവസം ജോലി ചെയ്തിരുന്നു. 800 രൂപ വച്ച് 2400 രൂപയാണ് കൂലി നൽകേണ്ടിയിരുന്നത്. ഇതിൽ 1000 രൂപ നൽകി. ബാക്കി പെൻഷൻ ലഭിക്കുമ്പോൾ നൽകാം എന്നു വൃദ്ധ പറഞ്ഞിരുന്നു. അതനുസരിച്ചു വെള്ളിയാഴ്ച രാവിലെ 11ന് ദേവരാജൻ വൃദ്ധയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനെത്തുടർന്നുള്ള തർക്കത്തിൽ വൃദ്ധയെ കൈയേറ്റം ചെയ്യുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ പന്തളം എസ്.എച്ച്.ഒ എസ്. ശീകുമാർ, എസ്.ഐ ഡി. സുനിൽകുമാർ, സി.പി.ഒ സി. ദിലീപ് എന്നിവരെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂർ കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.