വടശ്ശേരിക്കരയിലും പെരുനാട്ടും നിരവധിപേർക്ക് കടിയേറ്റു

വടശ്ശേരിക്കര: തുടർച്ചയായ മൂന്ന് ദിവസങ്ങളിലായുണ്ടായ തെരുവുനായ് ആക്രമണത്തിൽ മലയോര മേഖല ഭീതിയിൽ. വടശ്ശേരിക്കര, പെരുനാട് പഞ്ചായത്തുകളിലായി മൂന്നുദിവസമായി തെരുവുനായ് ആക്രമണത്തിൽ നിരവധിപേർക്ക് കടിയേറ്റു.

വളർത്തുമൃഗങ്ങളെയും കടിച്ചതായി പറയുന്നു. ശനിയാഴ്ച കിടങ്ങൻമൂഴി പ്രിയ സദനം പ്രതാപ്കുമാറിനാണ് കടിയേറ്റത്. ഇരുചക്ര വാഹന യാത്രയിലായിരുന്ന കാവുങ്കൽ അനിൽ കുമാർ, ചെറിയ കൈതേരിൽ ബിബിൻ മോൻ എന്നിവർ ബൈക്കിൽ യാത്രചെയ്യവെ നായ ഓടിവന്നെങ്കിലും വേഗത കൂട്ടിയതിനാൽ രക്ഷപ്പെട്ടു. നായ കിടങ്ങൻമൂഴിയിൽനിന്ന് ബംഗ്ലാകടവ് പാലത്തിന്റെ സമീപത്തേക്ക് വന്നതായി നാട്ടുകാർ പറയുന്നുണ്ട്.

ഇരുചക്ര വാഹനക്കാരനായ മറ്റൊരാളെയും നായ് കടിച്ചതായി പറയുന്നുണ്ട്. രണ്ടു ദിവസമായി പെരുനാട് പഞ്ചായത്തിലെ വിവിധ വാർഡുകളിലായി ഏഴുപേർക്ക് പട്ടിയുടെ കടിയേറ്റിരുന്നു. തിരുവല്ല മഞ്ഞാടി പക്ഷിഗവേഷണ കേന്ദ്രത്തിൽ നടത്തിയ ലാക്ടറൽ ഫ്ലോ പരിശോധനയിൽ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് നായുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കുത്തിവെപ്പെടുത്തശേഷം മടക്കിവിട്ടെങ്കിലും തിരികെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Many people were bitten in Vatasserikkara and Perunat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.