കോട്ടാങ്ങൽ ദേവീക്ഷേത്രത്തിലെ പടയണിയിൽ
കോട്ടാങ്ങൽ കരക്കാരുടെ ഗണപതിക്കോലം
കളത്തിൽ എത്തിയപ്പോൾ
മല്ലപ്പള്ളി: ഇരുകരക്കാർ മത്സരബുദ്ധിയോടെ നടത്തുന്ന കോട്ടാങ്ങൽ പടയണിയിൽ ബുധനാഴ്ച കുളത്തൂർകരയുടെ അടവി, പള്ളിപ്പാന, കോലംതുള്ളൽ, കരയുടെ വിവിധ പ്രദേശങ്ങളിൽ അടവി പുഴുക്ക് എന്നിവ നടന്നു. വ്യാഴാഴ്ച കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ അടവിദിന ചടങ്ങുകൾ നടക്കും.
കരയുടെ വിവിധ പ്രദേശങ്ങളിൽ കാർഷിക സംസ്‌കൃതിയുടെ ഓർമകൾ ഉണർത്തി അടവി പുഴുക്ക് മഹോത്സവം കൊണ്ടാടും. ദേശവാസികൾ കാർഷിക വിളകൾ ശേഖരിച്ച് പുഴുക്ക് ഉണ്ടാക്കി എല്ലാവരും ചേർന്ന് കഴിക്കുന്നു.
രാത്രി ഒരു മണിയോടെ കുതിര, യക്ഷി, മറുത, ഭൈരവിക്കോലങ്ങളും കളത്തിൽ എത്തും. തുടർന്ന് മലദൈവങ്ങളുടെ പ്രീതിക്കായി പള്ളിപ്പാന നടക്കും. പുലർച്ച അഞ്ചരയോടെ ക്ഷേത്രത്തിെൻറ പടിഞ്ഞാറെ നടയിൽ കരക്കാർ കൃത്രിമവനം സൃഷ്ടിച്ച് അടവി കൊണ്ടാടും.
വെള്ളിയാഴ്ച കുളത്തൂർ കരക്കാരുടെ വലിയ പടയണി നടക്കും. 101 പാള ഭൈരവി, യക്ഷി, മറുത, പക്ഷി, കൂട്ടമറുത വിനോദങ്ങൾ, കാലൻ കോലം എന്നിവ കളത്തിൽ എത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.