പന്തളം: കുട്ടികളുടെ ലൈംഗിക വൈകൃതങ്ങളും ലൈംഗികച്ചുവയുള്ള വിഡിയോകളും ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ബംഗാൾ സ്വദേശി ഹാസറുദ്ദീൻ സർക്കാർ ഷെയ്ഖിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാൻഡ് ചെയ്തു. നാഷനൽ സെൻറർ ഫോർ മിസിങ് ആൻഡ് എക്സ്പ്ലോയിറ്റ് ചിൽഡ്രൻ എന്ന സംഘടനയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സംഘടന നാഷനൽ ക്രൈം റെക്കോഡ് ബ്യൂറോക്ക് സമർപ്പിച്ച സൈബർ ടിപ്ലൈൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടത്തിയ അേന്വഷണമാണ് പ്രതിയിലേക്ക് എത്തിയത്.
മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ 2019 ഏപ്രിലിൽ കുട്ടികൾ ലൈംഗിക വൈകൃതങ്ങളിൽ ഏർപ്പെടുന്ന വിഡിയോകൾ മൊബൈലിൽ പ്രചരിപ്പിച്ചത് കേരളത്തിൽ പന്തളത്തുനിന്നാണെന്ന് കെണ്ടത്തി. പൊലീസ് സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ, സി.ഡി.ആർ, അഡ്രസ് ഡീറ്റെയിൽസ് എന്നിവ എടുത്ത് പരിശോധിച്ചതിൽ ഹാസറുദ്ദീൻ സർക്കാർ ഷെയ്ഖ് എന്ന ആളാണ് കുറ്റകൃത്യം ചെയ്തതെന്ന് തെളഞ്ഞു. പന്തളം ഐ.എസ്.എച്ച്.ഒ എസ്. ശ്രീകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ എച്ച്. നജീബ്, സിവിൽ പൊലീസ് ഓഫിസർ എം. നദിർഷാ, ജനമൈത്രി ബീറ്റ് ഓഫിസർ കെ.അമീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.