പത്തനംതിട്ട: അയിരൂര്‍ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള കിടത്തിച്ചികിത്സ പദ്ധതി തുടങ്ങി. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു. കോവിഡാനന്തര ചികിത്സ പദ്ധതിയായ പുനര്‍ജനിയുടെ ഭാഗമായാണ് ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ കിടത്തിച്ചികിത്സ ആരംഭിക്കുന്നത്.
കോവിഡ് രോഗമുക്തരായവര്‍ക്ക് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനുള്ള സൗജന്യ ആയുര്‍വേദ ചികിത്സ പദ്ധതിയാണ് പുനര്‍ജനി.
ശാരീരികവും മാനസികവുമായ ആരോഗ്യം വിഭാവനം ചെയ്യുന്ന പദ്ധതിയില്‍ ശരീരത്തിലെ സ്വാഭാവിക പ്രതിരോധം വീണ്ടെടുക്കാനുള്ള മരുന്നുകളും രസായന ചികിത്സയും ജീവിതശൈലീ ക്രമീകരണങ്ങളും യോഗയും ഉള്‍പ്പെടും. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും പുനര്‍ജനി പദ്ധതിപ്രകാരം സേവനം ലഭ്യമാണ്. ചടങ്ങില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍ അധ്യക്ഷതവഹിച്ചു.
അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പ്രസാദ്, ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എസ്. ശ്രീകുമാര്‍, ഡോ. എം. മനോജ്, ഡോ.പി.എസ്. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.