റാന്നി: ഹെൽത്ത് ഇൻസ്പെകറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിക്കുന്നതായി പരാതി. നാറാണംമൂഴി പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെകടർ റാന്നി കരികുളം നെടുവേലിൽ മാത്യു ജൂബി തോമസിെൻറ ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമായി ഉണ്ടാക്കി റിക്വസ്റ്റ് അയച്ച് സുഹൃത്തായശേഷം പണം ആവശ്യപ്പെടുന്ന രീതിയാണ് സ്വീകരിക്കുന്നത്.
അഞ്ച് ആളുകളോട് പണം ആവശ്യപ്പെട്ടതായി ജൂബിക്ക് അറിയാൻ കഴിഞ്ഞു. 15,000 മുതൽ 20,000 രൂപ വരെയാണ് ആവശ്യപ്പെടുന്നത്. ഗൂഗിൾ പേ വഴിയാണ് പണം ആവശ്യപ്പെടുന്നത്. പലരും വിളിച്ചുചോദിച്ചപ്പോഴാണ് തട്ടിപ്പ് തുടങ്ങിയെന്ന് മനസ്സിലാകുന്നത്. പത്തനംതിട്ട സൈബർ സെൽ സുപ്രണ്ടിന് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.