മല്ലപ്പള്ളി: ജില്ലയിൽനിന്നുള്ള 7000 പട്ടയങ്ങൾക്കുള്ള തടസ്സം വനംവകുപ്പിന്‍റെ നടപടികളിലെ പിശകാണെന്ന് പൊന്തൻപുഴ സമരസമിതി. 1977 ജനുവരി ഒന്നിന് മുമ്പുള്ള വനം കൈയേറ്റം ക്രമവത്കരിക്കുന്നതിന് കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിലെ പിശകാണ് ഇപ്പോൾ സംസ്ഥാനത്തിന് തിരിച്ചടിയായത്. വനത്തിൽ ഉൾപ്പെടാത്ത ഭൂമിയെ വനം എന്നവിധം കേന്ദ്രത്തിന് സമർപ്പിച്ച വനംവകുപ്പിന്‍റെ അനാസ്ഥ ജില്ലയിലെ 6362 കർഷക കുടുംബങ്ങളുടെ പട്ടയത്തിനാണ് കാലതാമസം വരുത്തുന്നത്. പട്ടികയിലെ തെറ്റ് പരിഹരിച്ചുകൊണ്ട് നടപടി വേഗത്തിലാക്കാനുള്ള ശ്രമമാണ് സർക്കാർ ഭാഗത്തുനിന്നുണ്ടാവേണ്ടത്. മല്ലപ്പള്ളി താലൂക്കിൽ വനംകൈയേറിയ ഭൂമിയില്ലെന്നിരിക്കെ കരിയംപ്ലാവ് വലിയകാവ് പ്രദേശത്തുനിന്ന് 104.15ഹെക്ടർ ഭൂമി കേന്ദ്രനുമതിക്കുള്ള അപേക്ഷയിൽ തെറ്റായി ഉൾപ്പെടുകയായിരുന്നു. കഴിഞ്ഞ മന്ത്രിസഭ കാലത്ത് സർവേ നടത്തി ഈ തെറ്റ് കണ്ടെത്തിയെങ്കിലും അത് മറച്ചുവെച്ച് നടപടി പൂർത്തിയാക്കാൻ നോക്കിയതാണ് ഇപ്പോളത്തെ പ്രതിസന്ധികൾ കാരണമെന്ന് സമരസമിതി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.