മീറ്റർ റീഡിങ് എടുക്കാനെത്തിയ ജീവനക്കാർക്ക് വളർത്തുനായുടെ കടിയേറ്റു

കോന്നി: വൈദ്യുതി മീറ്റർ റീഡിങ് എടുക്കാനെത്തിയ യുവാക്കളെ വളർത്തുനായ്ക്കൾ കടിച്ച് പരിക്കേൽപിച്ചു. കോന്നി വൈദ്യുതി സെക്ഷനിലെ മീറ്റർ റീഡിങ് എടുക്കുന്ന കെ.എസ്. ശ്രീകാന്ത്, പി.ബി. പ്രദീപ് കുമാർ എന്നിവർക്കാണ് രണ്ട് സ്ഥലങ്ങളിലായി രണ്ട് വീടുകളിലെ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 10.15ഓടെ കൊന്നപ്പാറ പുതുചിറയിൽ അമീന്‍റെ വീട്ടിൽ റീഡിങ് എടുക്കാനായെത്തിയ ശ്രീകാന്തിനെ കൂട്ടിൽക്കിടന്ന വളർത്തുനായ് ഓടിയെത്തി ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിന് 30 മിനിറ്റിനുശേഷമാണ് സമാന സംഭവം ഉണ്ടായത്. അട്ടച്ചാക്കൽ കൈതക്കുന്ന് പാലനിൽക്കുന്നതിൽ അമ്മിണിയുടെ വീട്ടിൽ മീറ്റർ റീഡിങ്ങിനായെത്തിയ പ്രദീപ്കുമാറിനെ വീട്ടിലെ വളർത്തുനായ് ആക്രമിച്ചു. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുമാസം മുമ്പും അട്ടച്ചാക്കലിലെ മറ്റൊരു വീട്ടിലെ വളർത്തുനായുടെ ആക്രമണത്തിന് പ്രദീപ് കുമാർ വിധേയനായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് പത്തനംതിട്ട സെക്ഷനിലെ റീഡിങ് എടുക്കുന്ന അനീഷിനും നായുടെ കടിയേറ്റിരുന്നു. ഞായറാഴ്ച ലോക്ഡൗൺ നിരീശ്വരവാദം വളർത്താൻ പത്തനംതിട്ട: കോവിഡിന്‍റെ മറവിൽ ഞായറാഴ്ച ലോക്ഡൗൺ നീട്ടിക്കൊണ്ടുപോകുന്നത് നിരീശ്വര വാദം വളർത്താനാണെന്ന് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ്. ഞായറാഴ്ച നിയന്ത്രണങ്ങൾ ജനങ്ങളുടെമേൽ അടിച്ചേൽപിക്കുമ്പോൾ സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന പരീക്ഷ തടസ്സപ്പെടാതിരിക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇത് ഇരട്ടത്താപ്പാണ്. ബാറുകളും കള്ളുഷാപ്പുകളും തുറന്നുവെക്കുകയും കടകമ്പോളങ്ങളും മാളുകളും പൊതുഗതാഗതവും വിലക്കാതിരിക്കുകയും ദൈവവിശ്വാസികളായ ക്രൈസ്തവരെ ആരാധനാലയങ്ങളിൽ വിലക്കുകയും ചെയ്യുന്നത് മാർക്സിസത്തിന്‍റെ ഹിഡൻ അജണ്ടയാണ്. ജില്ല വൈസ് ചെയർമാൻ സലിം പെരുനാട് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.