പന്തളം: ഒരു വ്യക്തിക്ക് രണ്ട് ആനുകൂല്യം നൽകിയ സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ പന്തളം മഹേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പന്തളം മുനിസിപ്പൽ കമ്മിറ്റി നഗരസഭ കവാടത്തിൽ പ്രതിഷേധയോഗം നടത്തി. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയിൽ പന്തളം മഹേഷ് പ്രതിനിധാനം ചെയ്ത പൂഴിക്കാട് ഡിവിഷനിലെ തുളസിക്ക് വീട് വെക്കാനാണ് ഇരട്ട ആനുകൂല്യം ലഭിച്ചത്. കൗൺസിലർ മുൻകൈയെടുത്ത് ആനുകൂല്യം നൽകിയതിൽ അഴിമതി ആരോപിച്ചാണ് സമരം സംഘടിപ്പിച്ചത്. പി.എം.എ.വൈ പദ്ധതി പ്രകാരം നാലുലക്ഷവും കെയർ ഹോം പദ്ധതി പ്രകാരം അഞ്ചുലക്ഷം രൂപയുമാണ് തുളസി കൈപ്പറ്റിയത്. ഇതുസംബന്ധിച്ച് വിജിലൻസ് നഗരസഭയിൽനിന്നും ഫയലുകൾ കണ്ടെത്തുകയും ചെയ്തു. പ്രതിഷേധ സമരം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. കെ. പ്രതാപൻ, ജില്ല പ്രസിഡൻറ് അഡ്വ. വി.എ. സൂരജ്, അച്ചൻകുഞ്ഞ് ജോൺ, കെ.വി. പ്രഭ, പന്തളം പ്രഭാരി അജിത്ത് പുല്ലാട്, ആർ.ശ്രീലേഖ, കെ.സീന, ഗിരീഷ് കുമാർ, ഹരികുമാർ, സുരേഷ് കുമാർ, രാധ വിജയകുമാർ, യു.രമ്യ എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളം നഗരസഭാ കവാടത്തിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.