കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തുക -ഡി.എം.ഒ

പത്തനംതിട്ട: കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികളും വരാതെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി പറഞ്ഞു. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ എല്ലാ സീസണിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ അഞ്ചുപേര്‍ക്ക് എലിപ്പനിയും നാലുപേര്‍ക്ക് ഡെങ്കിപ്പനിയും ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വേനല്‍ കടുക്കുന്നതോടെ ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലടക്കം ജാഗ്രത പാലിക്കണം. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുകയും വേണം. കൈകകള്‍ അണുമുക്തമാക്കുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും കോവിഡിനൊപ്പം മറ്റ് നിരവധി പകര്‍ച്ചവ്യാധികളെയും തടയുന്നതിന് സഹായിക്കുമെന്നും ഡി.എം.ഒ പറഞ്ഞു. 15 മുതല്‍ 17 വരെയുള്ളവര്‍ക്ക് രണ്ടാംഡോസ് ആരംഭിച്ചു പത്തനംതിട്ട: ജില്ലയില്‍ 15 മുതല്‍ 17 വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജനുവരി മൂന്ന് മുതലാണ് ഈ പ്രായത്തിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. കോവാക്‌സിന്‍ എടുത്തവര്‍ക്ക് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കാവുന്നതാണ്. ഇതനുസരിച്ച് ജനുവരി 31 മുതല്‍ രണ്ടാംഡോസ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയതായും കാലാവധി പൂര്‍ത്തിയായവര്‍ രക്ഷാകര്‍ത്താക്കളോടൊപ്പം എത്തി രണ്ടാംഡോസ് വാക്‌സിന്‍ എടുക്കേണ്ടതാണെന്നും ഡി.എം.ഒ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.