വടശ്ശേരിക്കര: തീർഥാടന പാതയിലെ ജനങ്ങൾക്ക് കൗതുകമായി മുച്ചക്ര വാഹനങ്ങളിൽ പ്രതിഷ്ഠയും ശ്രീകോവിലും കൽവിളക്കുമൊക്കെയുള്ള രഥമൊരുക്കി ശബരിമലക്കെത്തിയ കൊല്ലം പാരിപ്പള്ളി സ്വദേശികൾ. പാരിപ്പള്ളി സോഡാമുക്ക് ആഞ്ജനേയ ക്ലബ് അംഗങ്ങളായ എൺപതോളം അയ്യപ്പന്മാരാണ് പത്ത് ഡീസൽ ഓട്ടോയും പത്ത് ബൈക്കും ക്ഷേത്ര മാതൃകയിലൊരുക്കി ശബരിമല തീർഥാടനം നടത്തിയത്. തങ്കയങ്കി ഘോഷയാത്രക്ക് സമാനമായ പുഷ്‌പാലംകൃതമായ രഥങ്ങൾ ശബരിമല യാത്രയിലും മടക്കയാത്രയിലും റോഡിനിരുപുറവുമുള്ള കാണികളെ അദ്ഭുതപ്പെടുത്തി. പലരും രഥഘോഷയാത്ര കൈകാണിച്ചുനിർത്തി നമസ്കരിച്ചു. പാരിപ്പള്ളിയിലെ മനോജ് ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒട്ടുമിക്കവരും ഓട്ടോ തൊഴിലാളികളോ അവരുടെ കുടുംബങ്ങളോ ആണ്. ഒരു ഓട്ടോറിക്ഷ രഥമായി ഒരുക്കിയെടുക്കാൻ 20,000 മുതൽ 50,000 വരെ ചെലവിട്ടതായി തീർഥാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.