പത്തനംതിട്ട: ജില്ലയിൽ പ്ലസ് വണ്ണിന് 2508 സീറ്റുകൾ ഒഴിവ്. ജനറൽ വിഭാഗത്തിൽ 1546 സീറ്റുകൾ ഒഴിവ് വന്നിട്ടുണ്ട് . ധീവര 22, ഭിന്നശേഷി 38, ഇ. ഡബ്ല്യു. എസ് 112, ഈഴവ/ തീയ്യ/ ബില്ലവ 89, ഹിന്ദു ഒ. ബി. സി 34, കുടുംബി 11, കുശവ 11, എൽ.സി/ എസ്.ഐ.യു.സി/ ആംേഗ്ലാ ഇന്ത്യൻ 34, മുസ്ലിം 78, എസ്. സി 301, എസ്. ടി 200, വിശ്വകർമ 22 , ക്രിസ്ത്യൻ ഒ.ബി.സി 11 എന്നിങ്ങനെയാണ് ഒഴിവുകൾ. പ്ലസ് വൺ രണ്ടാംഘട്ട അലോട്ട്െമൻറ് പ്രകാരമുള്ള പ്രവേശന നടപടികൾ ജില്ലയിൽ പൂർത്തിയായിട്ടുണ്ട്. ജില്ലയിൽ ഇക്കുറി 10,341 േപരാണ് എസ്.എസ്.എൽ.സി ജയിച്ചത്. ഇതിൽ 2612 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. ജില്ലയിൽ ഇനി അധിക ബാച്ചുകളുടെ ആവശ്യമില്ല. അേപക്ഷിച്ച മുഴുവൻ പേർക്കും സീറ്റ് ഉറപ്പായിട്ടുണ്ട്. എന്നാൽ, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ചില കുട്ടികൾക്ക് ആവശ്യപ്പെട്ട സയൻസ് വിഷയം കിട്ടിയില്ലെന്ന പരാതിയുമുണ്ട്. ഗ്രാമീണ മേഖലയിലെ സ്കൂളുകളിലാണ് കൂടുതൽ സീറ്റുകൾ ഒഴിവ് വന്നിട്ടുള്ളത്. യാത്രാ സൗകര്യത്തിൻെറ അഭാവം കാരണം പല കുട്ടികളും ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകൾ തെരഞ്ഞെടുക്കാൻ തയാറായില്ല. എന്നാൽ, പത്തനംതിട്ട ഉൾപ്പെടെയുള്ള പ്രധാന ടൗൺ പ്രദേശങ്ങളിലെ മികച്ച സ്കൂളുകളാണ് കൂടുതൽ പേരും തെരഞ്ഞെടുത്തത്. ഉയർന്ന വിജയ ശതമാനമുള്ള സ്കൂളുകളോടാണ് കൂടുതൽ പേരും താൽപര്യം കാണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.