വടശ്ശേരിക്കര: മാനത്ത് മഴമേഘം മൂടിയാൽ, കുരുമ്പൻമൂഴി നിവാസികൾ ഒറ്റപ്പെടും. വെള്ളപ്പൊക്കം കാരണം പ്രധാനപാത അടയുന്നതോടെയാണ് ഈ വനാന്തര ഗ്രാമത്തിൽ ദുരിതം തുടങ്ങുന്നത്. പരാതികൾ പറഞ്ഞും പ്രതിഷേധം അറിയിച്ചും മടുെത്തന്ന് നാട്ടുകാർ. മലയോര മേഖലയായ വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പമ്പാ നദിയിലെ കുരുമ്പൻമൂഴി കോസ് വേ വെള്ളത്തിലായാൽ പ്രദേശവാസികൾ ഒറ്റപ്പെട്ടുപോകും. കഴിഞ്ഞ പ്രളയകാലത്ത് ദിവസങ്ങളോളം കുറുമ്പൻമൂഴി മണക്കയം ഭാഗത്തുള്ള 300ലേറെ കുടുംബങ്ങളാണ് ബാഹ്യലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നത്. സ്ഥിരമായി വെള്ളപ്പൊക്ക കാലത്ത് ഒറ്റപ്പെട്ടുപോകുന്ന കുറുമ്പൻമൂഴി പ്രദേശത്ത് ഉരുൾപൊട്ടൽ ഭീഷണികൂടി ഉണ്ടായത് നാട്ടുകാരെ ദുരിതത്തിലാക്കി. കൂലിത്തൊഴിലാളികളും ആദിവാസികളും താമസിക്കുന്ന ഈ പ്രദേശത്തിൻെറ ദുരിതംകാണാൻ ബന്ധപ്പെട്ട ജനപ്രതിനിധികളും വിവിധ സർക്കാർ വകുപ്പുകളും വന്നുപോകാറുണ്ടെങ്കിലും പരിഹാരം ഉണ്ടാകുന്നില്ല. ഓരോതവണയും വെള്ളം ഉയരുമ്പോൾ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ സ്ഥലം സന്ദർശിച്ച് വാഗ്‌ദാനങ്ങൾ നൽകി മടങ്ങുമെന്ന് നാട്ടുകാർ പറയുന്നു. ഇവിടേക്കുള്ള വഴി വെള്ളംകയറി അടഞ്ഞാൽ പിന്നെ പുറംലോകവുമായി ബന്ധപ്പെടാൻ മാർഗമില്ല. കഴിഞ്ഞ ദിവസങ്ങളിലെ വെള്ളപ്പൊക്കത്തിൽ കുറുമ്പൻമൂഴി കോസ്‌വേയിൽ വന്മരങ്ങൾ വന്നുതട്ടിയതിനാൽ കോസ്‌വേക്ക് ബലക്ഷയം സംഭവിച്ചതായും സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.