വടശ്ശേരിക്കര: കൊടുമുടി വനത്തിൽനിന്നും ഉടുമ്പിനെ പിടിച്ചു കൊന്ന് മാംസം പാചകം ചെയ്യുന്നതിനിടെ വനപാലക സംഘം എത്തി മൂന്നുപേരെ പിടികൂടി. കൊടുമുടി രേഷ്മാലയം എം.ആർ രാധാകൃഷ്ണൻ (46), കൊടുമുടി മുരുപ്പേൽ എം.കെ അനു (36), മീൻകുഴി മാമ്പറ്റയിൽ സജി ആനന്ദൻ(49) എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ഇവർ കൊടുമുടി വനത്തിൽ വേട്ടനായയെ ഉപയോഗിച്ചാണ് ഉടുമ്പിനെ പിടികൂടിയത്. ബുധനാഴ്ച രാവിലെ രാധാകൃഷ്ണൻെറ വീട്ടിൽ മാംസം വേവിക്കുമ്പോഴാണ് വനപാലകർ എത്തി മൂന്നു പേരെയും അറസ്റ്റു ചെയ്തത്. നാലാം പ്രതി സുനിൽ ഒളിവിൽ ആണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു . വടശ്ശേരിക്കര െഡപ്യൂട്ടി റെയ്ഞ്ചർ ആർ. വിനോദിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് പരിശോധന. ചിറ്റാർ െഡപ്യൂട്ടി റെയ്ഞ്ചർ കെ.സുനിൽ, എസ്.എഫ്.ഒ കെ. അശോകൻ, ബീറ്റ് ഫോറസ്റ്റർമാരായ എ. ജോസ്, ജെ. അനസ്, സുബി മോൾ ജോസഫ്, വാച്ചർ എ.പി. രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ------------ അറസ്റ്റിലായ രാധാകൃഷ്ണൻ, അനു, സജി ആനന്ദൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.