തൊഴിലാളി സംഘടനകൾ നിർമാണം തടസ്സപ്പെടുത്തുന്നതായി കരാറുകാർ

പത്തനംതിട്ട: വിലക്കയറ്റത്താൽ നട്ടംതിരിയുന്ന സമയത്ത് അനാവശ്യകാരണങ്ങൾ ഉന്നയിച്ച് തൊഴിലാളി സംഘടനകൾ നിർമാണ മേഖല തടസ്സപ്പെടുത്തുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ചെറുകിട കരാറുകാരുടെ സംഘടനയായ അസോസിയേഷൻ ഒാഫ് പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച റാന്നി അത്തിക്കയത്ത് കെട്ടിടത്തിൻെറ മേൽത്തട്ട് റെഡിമിക്സ് കോൺക്രീറ്റ് ഉപയോഗിച്ച് വാർക്കുന്നതിനിടെ ചില തൊഴിലാളി സംഘടനകളുടെ യൂനിയൻ നേതാക്കൾ എത്തി തടഞ്ഞിരുന്നു. തദ്ദേശീയരായ തൊഴിലാളികളെ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ കോൺക്രീറ്റ് മിക്സ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് കൊടി നാട്ടി. പിന്നീട് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. തൊഴിലാളികൾക്ക് എതിരെല്ലന്ന് ഭാരവാഹികൾ പറഞ്ഞു. തൊഴിലാളികളെ പരിശീലിപ്പിച്ച് പുതിയ തൊഴിൽസംസ്കാരം സൃഷ്ടിക്കണം. ഇത്തരം ജോലികളോട് തദ്ദേശീയരായ െതാഴിലാളികൾക്ക് താൽപര്യം കുറഞ്ഞതോടെ അന്തർസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. കമ്പി, സിമൻറ്, പാറ ഉൽപന്നങ്ങൾ തുടങ്ങിയ നിർമാണ സാമഗ്രികളുടെ വില വർധനയെത്തുടർന്ന് വലിയ പ്രതിസന്ധിയാണിപ്പോൾ. ഏകീകൃത കൂലിയും ഒരിടത്തുമില്ല. ഇത് നിയന്ത്രിക്കാൻ സർക്കാർ ഇടെപടൽ അത്യാവശ്യമാണ്. ക്വാറികളിൽ നിന്ന് വൻകിട കരാറുകാർക്കാണ് പാറ ഉൽപന്നങ്ങൾ കൂടുതലും നൽകുന്നത്. ഇതെല്ലാം ചെറുകിട കരാറുകാരെ വലിയ പ്രതിസന്ധിയിലാക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. വാർത്തസേമ്മളനത്തിൽ സംസ്ഥാന സെക്രട്ടറി മഞ്ചു പി. ജേക്കബ്, പ്രസിഡൻറ് അജി.എൻ, ജില്ല സെക്രട്ടറി മനോജ്, അജികുമാർ എന്നിവർ പെങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.