പന്തളം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗവ്യാപനവും കൂടുതലായതിനാൽ വെള്ളിയാഴ്ച സംസ്ഥാന സർക്കാർ അനുവദിച്ച ലോക്ഡൗൺ ഇളവുകളിൽനിന്ന് ഒഴിവാക്കിയ പന്തളത്ത് നിയന്ത്രണങ്ങൾ പൂർണമായും ലംഘിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്നു. എം.സി റോഡിലും പത്തനംതിട്ട-മാവേലിക്കര റോഡിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ വാഹനത്തിരക്ക് പൊലീസിനെയും ഞെട്ടിച്ചു. രാവിലെ 11.30ഓടെ വാഹനങ്ങളുടെ നീണ്ട നിര കാണപ്പെട്ടു. വാഹന നിയന്ത്രണത്തിനായി റോഡിൻെറ ഓരോ വശങ്ങൾ ബാരിക്കേഡ് െവച്ച് അടച്ചിരുന്നു. ശേഷിക്കുന്ന ഭാഗത്തുകൂടി നാലു വശങ്ങളിൽനിന്നും വാഹനങ്ങൾ എത്തിയതോടെ ഏറെനേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. തിരക്ക് ക്രമാതീതമായി വർധിച്ചതോടെ പൊലീസ് സംഘവും പരിശോധനക്കെത്തി. പന്തളത്തിൻെറ വിവിധ ഭാഗങ്ങളിൽ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ തുറന്നിരുന്നു. തുറന്നു പ്രവർത്തിച്ച മിക്ക കടകളും ഉച്ചയോടെ പൊലീസ് അടപ്പിച്ചു. പന്തളം ഒഴികെ മറ്റ് സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നതിനാലാണ് പന്തളത്തും തിരക്ക് വർധിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.