തിരുവല്ല: ഇടിഞ്ഞില്ലം-വേങ്ങൽ തോടിന്‍റെ ആഴം കൂട്ടുന്നതിന്‍റെ ഭാഗമായി തോട്ടാണിശ്ശേരി പാലത്തിന് സമീപത്തുനിന്ന് വ്യാഴാഴ്ച രാവിലെ മുതൽ പണി തുടങ്ങി. പ്രദേശത്തെ 600 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലെ നെൽകൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത് ഈ തോട്ടിലൂടെയാണ്. മാലിന്യവും മണ്ണും അടിഞ്ഞതോടെ രണ്ടു വർഷമായി തോട്ടിലെ നീരൊഴുക്ക് നിലച്ചിരുന്നു. പാടശേഖര സമിതി ഭാരവാഹികളും ജനപ്രതിനിധികളും ജലസേചനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.