റാന്നി: ഉപതെരഞ്ഞെടുപ്പ് നടന്ന അങ്ങാടി പഞ്ചായത്ത് അഞ്ചാം വാർഡ് പിടിച്ചെടുത്ത് എൽ.ഡി.എഫ്. എൽ.ഡി.എഫ് സ്ഥാനാർഥി കുഞ്ഞുമറിയാമ്മ ടീച്ചർ 179 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എതിർ സ്ഥാനാർഥി യു.ഡി.എഫിലെ സൂസനെ പരാജയപ്പെടുത്തിയത്. യു.ഡി.എഫിന്‍റെ ശക്തികേന്ദ്രത്തിൽ വിജയിച്ചതോടെ അങ്ങാടി പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിന് വ്യക്തമായ ആധിപത്യം ഉറപ്പിക്കാനായി. 474 വോട്ടാണ് എൽ.ഡി.എഫ് നേടിയത്. യു.ഡി.എഫ് 295ഉം ബി.ജെ.പി 20ഉം വോട്ട് നേടി. പഞ്ചായത്തംഗമായിരുന്ന യു.ഡി.എഫിന്‍റെ കൊച്ചുമോൾ പൂവത്തൂർ വിദേശത്തുപോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. കഴിഞ്ഞ തവണ 225 വോട്ടിനാണ് കൊച്ചുമോൾ വിജയിച്ചത്. അങ്ങാടി പഞ്ചായത്ത് ഭരണസമിതിക്കെതിരെയും എൽ.ഡി.എഫിനെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് യു.ഡി.എഫ് ഉയർത്തിയത്. ആരോപണങ്ങളെല്ലാം ജനങ്ങൾ പുല്ലുവിലകൽപിച്ച് തള്ളിയെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വിജയാഘോഷത്തിന്‍റെ ഭാഗമായി നടന്ന യോഗത്തിൽ പി.ആർ. പ്രസാദ്, കെ.കെ. സുരേന്ദ്രൻ, വി.ടി. ലാലച്ചന്‍, ജോര്‍ജ് മാത്യു, ബെഞ്ചമിൻ ജോസ് ജേക്കബ്, ആലിച്ചൻ ആറൊന്നിൽ, പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു റെജി, അഡ്വ. ജേക്കബ് സ്റ്റീഫൻ, പി.എസ്. സതീഷ്കുമാര്‍, ടിബു പുരക്കൽ, വിജോയി പുള്ളോലിൽ എന്നിവർ സംസാരിച്ചു. ptl rni_3 election photo: അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തെ തുടർന്നുള്ള ആഹ്ലാദ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.