പത്തനംതിട്ട: ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേട്ടം. യു.ഡി.എഫ് കോട്ടയായിയിരുന്ന റാന്നി അങ്ങാടി പഞ്ചായത്ത് അഞ്ചാംവാർഡ് പിടിച്ചെടുക്കാൻ കഴിഞ്ഞതാണ് എൽ.ഡി.എഫിന് നേട്ടമായത്. കോന്നി ഗ്രാമപഞ്ചായത്ത് 18ആം വാർഡ് യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ നിലനിർത്തിയപ്പോൾ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പമായ കൊറ്റനാട് പഞ്ചായത്ത് ഏഴാം വാർഡിൽ വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടിവന്നപ്പോൾ എൽ.ഡി.എഫിനായിരുന്നു ഭാഗ്യം. കോന്നിയിൽ പിതാവിന്‍റെ മരണത്തെ തുടർന്നുവന്ന ഉപതെരഞ്ഞെടുപ്പിൽ മകളെ സ്ഥാനാർഥിയാക്കിയാണ് യു.ഡി.എഫ് സീറ്റ് നിലനിർത്തിയത്. കൊറ്റനാട് സി.പി.ഐയുടെ മനോജ് ചരളേൽ ദേവസ്വം ബോർഡ് അംഗമായതിനെ തുടർന്നും റാന്നി അങ്ങാടിയിൽ യു.ഡി.എഫിന്‍റെ കൊച്ചുമോൾ പൂവത്തൂർ വിദേശത്തുപോയതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.