പത്തനംതിട്ട: പേപ്പറിന്‍റെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് പ്രസുകൾ അടച്ചിട്ട് കേരള പ്രിന്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ വ്യാഴാഴ്ച പത്തനംതിട്ട സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറു മാസത്തിനിടെ വിവിധ ഇനം പേപ്പറുകൾക്ക് 50 ശതമാനത്തിലെറെ വില വർധിച്ചു. ജി.എസ്.ടിയും വലിയ തോതിൽ വർധിപ്പിച്ചു. വലുതും ചെറുതുമായി 10,000ൽപരം അച്ചടി സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിച്ചിരുന്നത് ഇപ്പോൾ 370ൽ താഴെ എത്തി. ഒരു ലക്ഷത്തോളം പേർ ഉപജീവനമാർഗമായി സ്വീകരിച്ച ഈ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാറുകൾ നടപടി സ്വീകരിക്കണം. സർക്കാറുകൾ ഇടപെട്ട് കടലാസ് ഇറക്കുമതി വർധിപ്പിക്കുകയും ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പേപ്പറുകളുടെ വില നിയന്ത്രിക്കുകയും വേണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോർജ് വർഗീസ്, ജില്ല പ്രസിഡന്റ് രാജേന്ദ്രൻ പിള്ള, സെക്രട്ടറി ജയിൻ കെ. എബ്രഹാം, ട്രഷറർ തോമസ് വർഗീസ്, മേഖല പ്രസിഡന്റ് അനിതാരാജ്, പ്രശാന്ത്, ഷാജൻ എബ്രഹാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.