പാലക്കാട്: അനധികൃതമായി കഞ്ചാവ് വിൽപന നടത്തിയതിന് ബീഹാർ സ്വദേശികളായ അച്ഛനെയും, മകനെയും വാളയാർ പൊലീസ് പിടികൂടി. കമാഖ്യ മിയാൻ(49), മകൻ രാജാ അൻസാരി(20) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 2.2 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താൽകാലികമായി നിർമിച്ച ചായക്കടയിൽ കഞ്ചാവും മറ്റുലഹരി വസ്തുക്കളും വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കടയിൽ പരിശോധന നടത്തി.
പരിശോധനയിൽ, കടയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 100 ഗ്രാം കഞ്ചാവ് പിടികൂടി. തുടർന്ന്, കസ്റ്റഡിയിലെടുത്ത കമാഖ്യ മിയാനെ ചോദ്യം ചെയ്തതിൽ ഇയാൾ വാടകക്ക് താമസിക്കുന്ന കിഴക്കേ മുറിയിലുള്ള വീട്ടിലും കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തി. ഈ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.1 കിലോ കഞ്ചാവുകൂടി കണ്ടെത്തി. വാളയാർ പൊലീസ് തുടർ നിയമനടപടികൾ സ്വീകരിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.