വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് റെയിൽവേ കോൺട്രാക്ട് കാറ്ററിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയന്റെ നേതൃത്വത്തിൽ ഒലവക്കോട് റെയിൽവേ ജങ്ഷൻ സ്റ്റേഷന് മുമ്പിൽ നടന്ന സമരം
പാലക്കാട്: ജില്ലയിൽ ജനസംഖ്യാനുപാതികമായി അക്ഷയ ഇ- കേന്ദ്രങ്ങൾ ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. നിലവിൽ ജില്ലയിൽ 271 അക്ഷയ ഇ- കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലയുടെ വിസ്തൃതിയും ജനസംഖ്യയും പരിഗണിക്കുമ്പോൾ ഇത് ആവശ്യമായതിന്റെ പകുതി പോലും വരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 30 ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയിൽ, മാനദണ്ഡപ്രകാരം ഓരോ 2500 മുതൽ 3000 വരെ കുടുംബങ്ങൾക്ക് ഒരു അക്ഷയ ഇ- കേന്ദ്രം വീതം ആവശ്യമാണ്.
ഈ കണക്കുവെച്ച് പരിശോധിച്ചാൽ ജില്ലയിൽ കുറഞ്ഞത് എണ്ണൂറ് മുതൽ ആയിരം വരെ കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സേവനങ്ങൾ സുഗമമായി നടപ്പാക്കാൻ സാധിക്കൂ.
ഉൾനാടൻ പ്രദേശങ്ങളിൽ വസിക്കുന്നവർക്ക് കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ അടുത്തുള്ള അക്ഷയ ഇ- കേന്ദ്രത്തിൽ എത്താൻ സാധിക്കുന്നുള്ളൂ. മുനിസിപ്പാലിറ്റികളിൽ ഒന്നര കിലോമീറ്ററും പഞ്ചായത്തുകളിൽ രണ്ട് കിലോമീറ്ററുമാണ് രണ്ട് കേന്ദ്രങ്ങൾ തമ്മിലുള്ള കുറഞ്ഞ ദൂരപരിധിയായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും പലയിടങ്ങളിലും ഇത് പ്രായോഗികമായി നടപ്പായിട്ടില്ല.
ജില്ല അക്ഷയ ഇ- കേന്ദ്രം പ്രോജക്ട് ഓഫിസിന്റെ നേതൃത്വത്തിൽ കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.