പോക്സോ കേസ് പ്രതിക്ക്നാല് വർഷം കഠിന തടവ്

പാലക്കാട്: 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാല് വർഷം കഠിന തടവ്. കോങ്ങാട് തടുക്കശേരി ചെന്നേലിപ്പറമ്പ് കോലത്തോടി വീട്ടിൽ രാജേഷിനെയാണ് (32) ഫസ്റ്റ് അഡീഷനൽ സെഷൻസ് പോക്സോ കോടതി ജഡ്ജ് ടി. സഞ്ജു ശിക്ഷിച്ചത്.

2017 ഏപ്രിൽ 24നാണ് സംഭവം. വീട്ടുകാർ ഇല്ലാത്ത സമയത്ത് വെള്ളം ചോദിച്ചുവന്ന പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിവിധ വകുപ്പുകളിലായി നാല് വർഷം തടവും 30,000 രൂപ പിഴയും വിധിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. കോങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ പ്രേമാനന്ദകൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുബ്രഹ്മണ്യൻ ഹാജരായി.

Tags:    
News Summary - Pocso convict faces up to four years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.