കോട്ടായി: അന്തർസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയതോടെ കാർഷിക മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായി. ഞാറ് പറിച്ചുനടാൻ അതിഥി തൊഴിലാളികളെയാണ് ഭൂരിഭാഗം കർഷകരും ആശ്രയിച്ചിരുന്നത്. ഞാറ് നടുന്നത് പറ കണക്കിൽ കരാർ അടിസ്ഥാനത്തിലായിരുന്നു. 10 പറക്കണ്ടം (ഒരു ഏക്കർ) ഞാറ് പറിച്ചുനടാൻ 4500 രൂപക്കാണ് കരാർ നൽകാറുള്ളത്.
പരമാവധി മൂന്ന് മണിക്കൂർ കൊണ്ട് എല്ലാം നട്ടുകഴിയും. എന്നാൽ, നാട്ടിലെ തൊഴിലാളികളാണെങ്കിൽ 10 പറക്കണ്ടം നട്ടുതീരണമെങ്കിൽ 6000 രൂപയോളം ചെലവ് വരുമെന്നും രണ്ടോ മൂന്നോ ദിവസം എടുക്കുമെന്നും പരമ്പരാഗത തൊഴിലാളികളല്ലാതെ പുതുതലമുറ കൃഷിപ്പണിയിലേക്ക് അടുക്കുന്നേയില്ലെന്നും കോട്ടായിയിലെ കർഷകൻ പറഞ്ഞു. അതിഥി തൊഴിലാളികൾ പോയത് ഏറ്റവും കൂടുതൽ ബാധിച്ചത് കാർഷിക മേഖലയിലാണെന്നും തൊഴിലുറപ്പ് തൊഴിലാളികളെ കാർഷികവൃത്തിയിലേക്ക് ഉപയോഗപ്പെടുത്തിയാലേ രക്ഷയുള്ളൂവെന്നും കർഷകർ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.