ആനക്കര: കോവിഡ് രോഗഭീതിയും ലോക്ഡൗൺ ഫോട്ടോഗ്രഫി മേഖലയെ തളര്‍ത്തിയെങ്കിലും പതറാതെ യുവാവ്. ആനക്കര മേപ്പാടം തടത്തില്‍ ബഷീറാണ് (40) ജീവിതം പച്ചപിടിപ്പിക്കാന്‍ പുതുവഴി തേടുന്നത്. അറിയപ്പെടുന്ന ഫ്രീലാൻഡ് ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം.
വിവാഹം, സല്‍ക്കാരം, വിവിധ ആല്‍ബങ്ങള്‍ എന്നിവക്കെല്ലാം ഫോട്ടോഗ്രാഫര്‍ ബഷീറിനെ തന്നെയാണ് നാട്ടുകാർക്ക് ആശ്രയം. രണ്ടര പതിറ്റാണ്ടായി ഫോട്ടോ ഗ്രാഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഷീറിന് ഒരിക്കലും പിന് തിരിഞ്ഞ് നോക്കോണ്ടിവന്നില്ല. കോവിഡ് എത്തിയതോടെ സ്റ്റുഡിയോകള്‍ അടച്ചു. വിവാഹ സല്ക്കാരങ്ങള്തന്നെ ഇല്ലാതായി. വിവാഹ ആല്ബങ്ങളുമില്ല. എല്ലാം കൊണ്ടും ബുദ്ധിമുട്ടി. കോവിഡ് പ്രതിസന്ധിയില്‍ ഫോട്ടോഗ്രഫി കൊണ്ട് മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മൂന്ന് കുട്ടികളും ഭാര്യയും മടങ്ങുന്ന കുടുംബം പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെയാണ് കാമറ ബാഗ് വീട്ടില്‍വെച്ച് ആട് വളർത്തലിലേക്ക് തിരിയുന്നത്.
പ്രതിസന്ധിയെ അതിജീവിക്കാന്‍ ആലോചിച്ച് കണ്ടെത്തിയതാണ് ആട് കൃഷി. ആനക്കര ഹൈസ്കൂള്‍ കുന്നിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് ബഷീറിെൻറ താമസം. അതുകൊണ്ടുതന്നെയാണ് ആട് വളർത്തൽ തെരഞ്ഞെടുക്കാന്‍ കാരണം. കുന്നിന് ചെരുവിലായതിനാല്‍ പുല്ലിനും ആടുകള്‍ മേഞ്ഞുനടക്കാന്‍ ഇഷ്ടം പോലെ സ്ഥലമുള്ളതും ആട് വളർത്തൽ തെരഞ്ഞെടുക്കാന്‍ പ്രേരണയായി.
20 ആടുകളുണ്ട് ബഷീറിന്. ഇനി അടുത്ത കാലത്തൊന്നും ഫോട്ടോഗ്രഫി മേഖല പഴയ പ്രതാപത്തോടെ തിരിച്ചുവരുമോയെന്ന് പറയാന്‍ കഴിയിെല്ലന്നും ബഷീര്‍ പറഞ്ഞു. സഹായത്തിന് ഭാര്യ ജസീറ, മക്കളായ സിനാന് അന്‍വര്‍, സിനാന് റിസാന്, അന്‍വര്‍ ഫയാന് എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.