അറസ്റ്റിലായ പെരിയണ്ണയും മുനിയും
മുണ്ടൂർ: ജോലി ചെയ്തതിന് പ്രതിഫലം നൽകാത്ത തൊഴിലുടമയുടെ സ്കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികൾ പിടിയിൽ. പ്രതികളെ വാഹനം തടഞ്ഞ് പിടികൂടാൻ ശ്രമിച്ച മുണ്ടൂർ ഔട്ട് പോസ്റ്റിലെ സി.പി.ഒ ഷറഫുദ്ദീനെ പ്രതികളിലൊരാൾ ചവിട്ടി വീഴ്ത്തി. തുടർന്ന് ഇരുവരെയും പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ധർമപുരി പെരിയണ്ണ (23), ധർമപുരി മുനി സ്വാമി (19) എന്നിവരാണ് പിടിയിലായത്. മലപ്പുറം അരീക്കോട് സ്വദേശി അസ്കറിെൻറ ഹിറ്റാച്ചിയിൽ ഡ്രൈവറും സഹായിയുമായി തൊഴിലെടുത്ത ഇവർക്ക് കൂലി കിട്ടാതായതോടെ തൊഴിലുടമയുടെ സ്കൂട്ടറുമായി മുങ്ങുകയായിരുന്നു. ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലും പൊലീസ് തടഞ്ഞെങ്കിലും ഇവർ വാഹനം നിർത്തിയിരുന്നില്ല. ഇരുവർക്കുമെതിരെ അരീക്കോട് സ്റ്റേഷനിൽ വാഹനമോഷണത്തിന് കേസെടുത്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.