ചിറ്റൂർ: ഗോപാലപുരം പ്യാരിലാൽ കിടക്ക നിർമാണ കമ്പനിൽ തീപിടിത്തം. വ്യാഴാഴ്ച പുലർച്ച ഒരുമണിക്കാണ് സംഭവം. 50ഓളം തൊഴിലാളികൾ പണി ചെയ്യുന്നതിനിടെ യായിരുന്നു അഗ്നിബാധ. ചിറ്റൂർ, കഞ്ചിക്കോട്, പാലക്കാട് യൂനിറ്റുകളിൽ അഗ്നിശമന സേന വിഭാഗങ്ങൾ എത്തി. ഒമ്പത് മണിക്കൂറെടുത്താണ് തീയണച്ചത്.
കിടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന സ്പോഞ്ച്, പഞ്ഞി, കയർ, റബർ പാൽ യന്ത്രങ്ങൾ എന്നിവയും കത്തിനശിച്ചു.ചിറ്റൂർ സ്റ്റേഷൻ അസി. ഓഫിസർ ജെയ്സൺ ഹിലാരിയോസ്, കഞ്ചിക്കോട് സ്റ്റേഷൻ ഓഫിസർ കെ. രാജീവ്, പാലക്കാട് സ്റ്റേഷൻ അസി. ഓഫിസർ ടി. സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 30 പേർ, ഓരോ യൂനിറ്റും 25 ടെൻഡർ വെള്ളം ഉപയോഗിച്ചാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.