ചികിത്സ സഹായം ഇന്ന് കൈമാറും പാലക്കാട്: അപൂർവ രോഗം ബാധിച്ച ഷൊര്‍ണൂര്‍ കല്ലിപ്പാടത്തെ രണ്ടുവയസ്സുകാരി ഗൗരിലക്ഷ്മിക്ക് ചികിത്സ സഹായമായി 25 ലക്ഷം രൂപ നല്‍കുമെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച ഗൗരിലക്ഷ്മിക്ക് വിദേശത്തുനിന്ന് മരുന്നെത്തിക്കാനടക്കം 16 കോടി രൂപയാണ് ചികിത്സ ചെലവുവരുന്നത്. സുമനസ്സുകളുടെ സഹായം കൊണ്ട് 13 കോടി രൂപ ഇതുവരെ സമാഹരിച്ചു. ബാക്കി തുക കണ്ടെത്താന്‍ ഗൗരിലക്ഷ്മിയുടെ പിതാവ് ലിജു പരിശ്രമം തുടരുകയാണ്. ഗൗരിലക്ഷ്മിക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ രണ്ട് വയസ്സാകുമ്പോള്‍ തന്നെ ചികിത്സ തുടങ്ങേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഇക്കഴിഞ്ഞ മെയിൽ രണ്ട് വയസ്സ് പൂര്‍ത്തിയായി. വിവരം മാധ്യമങ്ങളിലൂടെയടക്കം ശ്രദ്ധയിൽപെട്ട ഉടനെയാണ് യൂസുഫലിയുടെ ഇടപെടല്‍. ഷൊര്‍ണൂരിലെ ഗൗരിലക്ഷ്മിയുടെ വീട്ടിലെത്തി 25 ലക്ഷം രൂപയുടെ ചെക്ക് തിങ്കളാഴ്ച ലുലു ഗ്രൂപ് അധികൃതര്‍ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.