പിടിതരാതെ കോവിഡ് 19; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു 1518 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു പാലക്കാട്: ജില്ലയില്‍ വ്യാഴാഴ്ച 1518 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 653 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 840 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 22 പേർ, മൂന്ന് ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 266 പേര്‍ക്കാണ് രോഗമുക്തി. കോവിഡ് 19 : ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കോവിഡ് -19 രണ്ടാം തരംഗ രോഗ പ്രതിരോധത്തിൻെറ ഭാഗമായി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. 1. എല്ലാ ഹോട്ടലുകളിലും രാത്രി ഏഴര വരെ മാത്രമെ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുള്ളൂ. രാത്രി ഒമ്പതുവരെ ടേക്ക് എവെ/ പാർസൽ സംവിധാനം അനുവദിക്കും. 2. വലിയ കടകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, തീയറ്ററുകൾ എന്നിവ രാത്രി ഏഴരക്ക് അടക്കണം. 3. മിൽമ ബൂത്ത്, ചെറിയ പഴം-പച്ചക്കറി കടകൾ, ചെറിയ പലചരക്ക് കടകൾ, മത്സ്യം -മാംസം വിൽക്കുന്ന ചെറിയ കടകൾ എന്നിവ രാത്രി ഒമ്പതുവരെ തുറന്ന് പ്രവർത്തിക്കാം. 4. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ഉത്സവങ്ങൾ പൊതു ജനങ്ങളുടെ പങ്കാളിത്തം പൂർണമായി ഒഴിവാക്കി ക്ഷേത്ര/മതാചാര ചടങ്ങുകളായി മാത്രം നടത്തണം. ------------------------- അലനല്ലൂരില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തം അലനല്ലൂര്‍: പഞ്ചായത്തില്‍ ഒരാഴ്ചക്കിടെ നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും മുന്‍കരുതലുകളും ജാഗ്രത പ്രവര്‍ത്തനങ്ങളും ശക്തമാക്കി. വ്യാഴാഴ്ച സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ആൻറിജന്‍ പരിശോധനയില്‍ 37 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതിൻെറ ഭാഗമായി പഞ്ചായത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജന സംഘടനകള്‍, ക്ലബ് ഭാരവാഹികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിച്ചു. വ്യാപാരികേളാട് കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിർദേശിച്ചു. ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, സി.ഡി.എസ് എന്നിവരുടെ യോഗം ഒരാഴ്ചക്കകം കുടുംബശ്രീ യൂനിറ്റുകള്‍ വിളിച്ച് ചേര്‍ത്തും വീടുകള്‍ കയറിയും ബോധവത്കരണം നടത്താൻ തീരുമാനിച്ചു. ഓട്ടോ ടാക്‌സി യൂനിയന്‍ നേതാക്കളുടെ യോഗം വെള്ളിയാഴ്ച നടക്കും. പഞ്ചായത്തിലെ കണ്ടെയ്ൻറ്മൻെറ് സോണുകളായ ഉപ്പുകുളം, കണ്ണംകുണ്ട്, ചിരട്ടക്കുളം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മുള്ളത്ത് ലത, വൈസ് പ്രസിഡൻറ് കെ. ഹംസ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ മഠത്തൊടി അലി, അനിത വിത്തനോട്ടില്‍, ലൈല ഷാജഹാന്‍, മറ്റു ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി, എച്ച്.ഐ കെ. ഷംസുദ്ദീന്‍, ജെ.എച്ച്.ഐ എ.പി. പ്രമോദ് കുമാര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.