കൊല്ലങ്കോട്: പറത്തോട്, പുത്തൻപാടം കോളനിവാസികളുടെ ദുരവസ്ഥ മനുഷ്യാവകാശ ലംഘനമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. പറത്തോട്, പുത്തൻപാടം ആദിവാസി കോളനി സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ പട്ടികവർഗക്കാർക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ പറത്തോട്, പുത്തൻപാടം പ്രദേശങ്ങളിൽ ലഭിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രതിനിധി സംഘത്തെ നയിച്ച് എത്തിയ കുമ്മനം രാജശേഖരൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാര്‍, പാർട്ടി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, പട്ടികവര്‍ഗ മോര്‍ച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ് കുമാർ, ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ.എം. ഹരിദാസ്, പട്ടികവർഗ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ജയൻ, വൈസ് പ്രസിഡന്‍റ് കെ.ജി. പ്രദീപ് കുമാർ തുടങ്ങിയവർ കുമ്മനത്തിനൊപ്പമുണ്ടായിരുന്നു. pew-klgd കൊല്ലങ്കോട് പറത്തോട് കോളനിയിലെത്തിയ കുമ്മനം രാജശേഖരൻ കോളനിവാസികളുടെ ദുരിതം കേട്ടറിയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.